അത്യാധുനിക വല്‍ക്കരണത്തിന്‍റെ പിടിയിലമര്‍ന്നു അതിശീഘ്രം ഓടികൊണ്ടിരിക്കുന്ന കേരളിയാ സമൂഹത്തിന്റെ ആരോഗ്യം, ഗുരുതരമായ അവസ്ഥയില്‍ താഴോട്ടു പോയികൊണ്ടിരിക്കുകയാണ്.കേരളത്തിലെ മള്‍ട്ടിസ്പെഷ്യല്‍ ഹോസ്പിറ്റലുകളിലെ അഭൂതപൂര്‍വമായ തിരക്ക് അതാണ് നമ്മെ ബോദ്യപെടുത്തുന്നത് .അതിന്‍റെ കാരണങ്ങള്‍ നിരത്തി പരിഹാരം നിര്‍ദേശിക്കുക എന്നതല്ല എന്‍റെയീ പോസ്റ്റിന്റെ ലക്‌ഷ്യം എന്നുള്ളതുകൊണ്ട് തല്‍ക്കാലം അതിലേക്കു കടക്കുന്നില്ല .
എന്നാല്‍ മലയാളിയുടെ ഈ ദയനീയാവസ്ഥ സമര്‍ഥമായി ചൂഷണം ചെയ്യ്തു കൊണ്ട് 'മള്‍ട്ടിസ്പെഷ്യല്‍ 'എന്ന ഓമന പേരില്‍, പണക്കാരനെന്നോ ,പാവപെട്ടവനെന്നോ വ്യത്യാസമില്ലാതെ 'പള്‍സ്റേറ്റ് 'നോക്കി പണം കൊള്ളയടിക്കുകയാണ് ആഡംബര വാഹനങ്ങളുടെ പിന്‍സീറ്റില്‍ ,ഏ സി യുടെ
സുഖശീതളിമയില്‍ മയങ്ങി യാത്രചെയ്യുന്ന അഭിനവ 'ആതുര ആരാച്ചാര്‍ '.
രണ്ടു ദിവസം മുന്പ് പരിചയപെട്ട കൊണ്ടോട്ടിക്കാരന്‍റെ കഥ അതിലൊന്ന് മാത്രമാണ് .
'ഉമ്മാക്ക് വയറ്റില്‍ ഒരു മുഴ ,കൊണ്ടോട്ടിയിലും തുടര്‍ന്ന് കൊഴികോട് മെഡിക്കല്‍കോളേജിലും ചികിത്സ തേടി .ഒരു പ്രാവശ്യം മെഡിക്കല്‍കോളേജില്‍ വെച്ച് ശസ്ത്രക്രിയ നടത്തി കുറച്ചു കഴിഞ്ഞപോള്‍ മുഴ വീണ്ടും കണ്ടു . കൊണ്ടോട്ടിയിലെ ഡോക്ടറുടെ 'റഫര്‍ 'ചെയ്താ ലെറ്ററുമായി എറണാകുളത്തുള്ള ഒരു മള്‍ട്ടിസ്പെഷ്യല്‍ ഹോസ്പിറ്റലില്‍ (ഈ കുറിപ് ഏതെങ്കിലും ഒരു ആശുപത്രിയെ ലക്‌ഷ്യം വെച്ചല്ല എന്നത് കൊണ്ട് ആശുപത്രിയുടെ പേരിന്നു പ്രാധാന്യമില്ല ) വന്നു.എല്ലാം മാറ്റി തരാം എന്ന ഉറപ്പില്‍ അവിടെ അഡ്മിറ്റ് ആയി .ദരിദ്രകുടുംബമായ ആ സുഹൃത്ത് ആദ്യം തന്നെ ഡോക്ടറോട് കാര്യങ്ങള്‍ ചോതിച്ചറിഞ്ഞു.
"ശസ്ത്രക്രിയ വേണം ഒരു പത്തു ദിവസം ഇവിടെ കിടക്കണം ഒക്കെ കൂടി 30000 രൂപയോളം വരും "
ഞാന്‍ ആ സുഹൃത്തിനെ കാണുമ്പോള്‍ അവര്‍ അവിടെ വന്നിട്ട് മാസം ഒന്ന് കഴിഞ്ഞിരിക്കുന്നു !ഒരു ലക്ഷത്തില്‍ കൂടുതല്‍ പല തവണകളായി അവര്‍ അടച്ചു കഴിഞ്ഞു ഡിസ്ചാര്‍ജ് ആയി പോകണമെങ്കില്‍ ഇനിയും ഒരു ലക്ഷത്തില്‍ താഴെ വേണം .അസുഖം പൂര്‍ണമായി മാറി എന്ന ഉറപ്പും ഡോക്ടര്‍ കൊടുത്തിട്ടുമില്ല !!
ഇനി എങ്ങിനെ പണമടച്ചു ഡിസ്ചാര്‍ജ് ചെയ്തു പോകും ?ഞാന്‍ ചോതിച്ചു
"ഒരു പിടിയുമില്ല സുഹൃത്തേ ഞാന്‍ അവരുടെ ഓഫിസിനു മുന്നില്‍ വിലങ്ങനെ കിടക്കാന്‍ പോക്വാ.."
അയാള്‍ അല്പം നര്‍മ്മം ചേര്‍ത്താണ് അത് പറഞ്ഞതെങ്കിലും ആ മനസ് പിടഞ്ഞതു ഞാനറിഞ്ഞു ..
ഇതിനേക്കാള്‍ സങ്കടകരമാണ് മറ്റു ചിലരെ പരിച്ചയപെട്ടപോള്‍ അറിയാന്‍ കഴിഞ്ഞത് ,ഒട്ടുമിക്ക എല്ലാവരും കുറഞ്ഞ ദിവസവും കുറഞ്ഞ ചിലവും വാഗ്ദാനം ചൈയ്യപെട്ടു കുടുങ്ങിയവര്‍ ..
ആര്‍ത്തിപൂണ്ട ഉടമസ്ഥന്റെ ആക്ഞ്ഞയനുസരിച്ച്
ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ എന്ന് പൊതുജനം
കരുതുന്ന ഭിഷഗ്വരന്മാര്‍ സെതെസ്കോപ്പ് 'അസ്ഥാനത്ത് '
മാറ്റിയും തിരിച്ചും വെച്ച് ആരാച്ചാരുടെ വേഷം കെട്ടുകയാണ്.
കുഞ്ഞിന്റെ ,ഉമ്മയുടെ ,ഉപ്പയുടെ ,സഹോദരിയുടെ ,സഹോദരന്റെ ജീവന് ഒരാളും വിലപെശില്ലന്ന ഉത്തമ ബോദ്യം ,ശരീരത്തിലെ ഞെരമ്പുകളില്‍ കുത്തികയറൂന്ന സൂചിയുടെ എണ്ണം കൂടികൊണ്ടെയിരിക്കുന്നു.
പൊതുജനത്തിനു ആശ്രയമാകേണ്ട സര്‍ക്കാര്‍ 'പൊതുജനാരോഗ്യകേന്ദ്രങ്ങള്‍ 'ഇന്നും ഇരുപത്തഞ്ചു വര്‍ഷം പുറകിലാണ് ഓടികൊണ്ടിരിക്കുന്നത്,ഒരുവേള 'വികസന വിരോധികളയാ'രാഷ്ട്രീയ മേലാളന്മാര്‍ഈ ആരാച്ചാരുടെ കയില്‍ നിന്ന് കമ്മീഷന്‍ പറ്റി പൊതുജനാരോഗ്യകേന്ദ്രങ്ങളുടെ വികസനം തകിടം മറിച്ചു് ,കേരളീയന്‍റെ
പള്ള കീറാന്‍ ഈ ആരാച്ചാന്മ്മാര്‍ക്ക്ഒത്താശ ചെയ്തു കൊടുക്കുകയാണ്.
സ്നേഹത്തിന്റെ ,കാരുന്ന്യതിന്റെ അപോസ്താലന്മ്മാരും ,തലൈവി മാരും നടത്തുന്ന 'ആതുരാലയങ്ങള്‍' പോലും കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ടാണ് 'കത്തിക്ക് 'മൂര്‍ച്ചകൂട്ടുന്നത് എന്നറിയുമ്പോള്‍ മൂക്കത്ത് വിരല്‍ വെക്കും നമ്മള്‍ !.
ഇനി എന്തുണ്ട് പരിഹാരം എന്ന് ഉറക്കെ ചിന്തിക്കുവാന്‍ നേരമായിരിക്കുന്നു സുഹൃത്തുക്കളെ.ഇല്ലെങ്കില്‍ നമ്മുടെ പണം മാത്രമല്ല ഇവര്‍ കാര്‍ന്നു തിന്നുക ,മറിച്ചു ഒരു മുറിവ് പറ്റിയാല്‍ 'കമ്മ്യൂണിസ്റ്റ് പച്ച 'ചതച്ചു പീഴിഞ്ഞു മുരിവുനക്കിയിരുന്ന ഈ സമൂഹം, ഇവര്‍ പണത്തിനു വേണ്ടി നമ്മുടെ സിരകളിലേക്ക് ഒഴുക്കിവിടുന്ന മരുന്നുകള്‍ നാളെ ഒരു മുറിവ് പറ്റിയാല്‍ ഇവര്‍ കെണിയായി ഒരുക്കി വെച്ചിട്ടുള്ള 'ഐ സി യു 'ല്‍ അഭയം കണ്ടെത്തുന്ന സമൂഹമായി മാറും.
ആത്മീയ ചൂഷണം പോലെ ആപകല്‍ക്കരമാണ്
ആതുരാലയങ്ങളിലെ ചൂഷണം എന്ന് നാം മറക്കാതിരിക്കുക .
സ്നേഹപൂര്‍വ്വം നിങ്ങളുടെ
'തൊട്ടാവാടി'
എന്നാല്‍ മലയാളിയുടെ ഈ ദയനീയാവസ്ഥ സമര്‍ഥമായി ചൂഷണം ചെയ്യ്തു കൊണ്ട് 'മള്‍ട്ടിസ്പെഷ്യല്‍ 'എന്ന ഓമന പേരില്‍, പണക്കാരനെന്നോ ,പാവപെട്ടവനെന്നോ വ്യത്യാസമില്ലാതെ 'പള്‍സ്റേറ്റ് 'നോക്കി പണം കൊള്ളയടിക്കുകയാണ് ആഡംബര വാഹനങ്ങളുടെ പിന്‍സീറ്റില്‍ ,ഏ സി യുടെ
സുഖശീതളിമയില്‍ മയങ്ങി യാത്രചെയ്യുന്ന അഭിനവ 'ആതുര ആരാച്ചാര്‍ '.
രണ്ടു ദിവസം മുന്പ് പരിചയപെട്ട കൊണ്ടോട്ടിക്കാരന്‍റെ കഥ അതിലൊന്ന് മാത്രമാണ് .
'ഉമ്മാക്ക് വയറ്റില്‍ ഒരു മുഴ ,കൊണ്ടോട്ടിയിലും തുടര്‍ന്ന് കൊഴികോട് മെഡിക്കല്‍കോളേജിലും ചികിത്സ തേടി .ഒരു പ്രാവശ്യം മെഡിക്കല്‍കോളേജില്‍ വെച്ച് ശസ്ത്രക്രിയ നടത്തി കുറച്ചു കഴിഞ്ഞപോള്‍ മുഴ വീണ്ടും കണ്ടു . കൊണ്ടോട്ടിയിലെ ഡോക്ടറുടെ 'റഫര്‍ 'ചെയ്താ ലെറ്ററുമായി എറണാകുളത്തുള്ള ഒരു മള്‍ട്ടിസ്പെഷ്യല്‍ ഹോസ്പിറ്റലില്‍ (ഈ കുറിപ് ഏതെങ്കിലും ഒരു ആശുപത്രിയെ ലക്‌ഷ്യം വെച്ചല്ല എന്നത് കൊണ്ട് ആശുപത്രിയുടെ പേരിന്നു പ്രാധാന്യമില്ല ) വന്നു.എല്ലാം മാറ്റി തരാം എന്ന ഉറപ്പില്‍ അവിടെ അഡ്മിറ്റ് ആയി .ദരിദ്രകുടുംബമായ ആ സുഹൃത്ത് ആദ്യം തന്നെ ഡോക്ടറോട് കാര്യങ്ങള്‍ ചോതിച്ചറിഞ്ഞു.
"ശസ്ത്രക്രിയ വേണം ഒരു പത്തു ദിവസം ഇവിടെ കിടക്കണം ഒക്കെ കൂടി 30000 രൂപയോളം വരും "
ഞാന്‍ ആ സുഹൃത്തിനെ കാണുമ്പോള്‍ അവര്‍ അവിടെ വന്നിട്ട് മാസം ഒന്ന് കഴിഞ്ഞിരിക്കുന്നു !ഒരു ലക്ഷത്തില്‍ കൂടുതല്‍ പല തവണകളായി അവര്‍ അടച്ചു കഴിഞ്ഞു ഡിസ്ചാര്‍ജ് ആയി പോകണമെങ്കില്‍ ഇനിയും ഒരു ലക്ഷത്തില്‍ താഴെ വേണം .അസുഖം പൂര്‍ണമായി മാറി എന്ന ഉറപ്പും ഡോക്ടര്‍ കൊടുത്തിട്ടുമില്ല !!
ഇനി എങ്ങിനെ പണമടച്ചു ഡിസ്ചാര്‍ജ് ചെയ്തു പോകും ?ഞാന്‍ ചോതിച്ചു
"ഒരു പിടിയുമില്ല സുഹൃത്തേ ഞാന്‍ അവരുടെ ഓഫിസിനു മുന്നില്‍ വിലങ്ങനെ കിടക്കാന്‍ പോക്വാ.."
അയാള്‍ അല്പം നര്‍മ്മം ചേര്‍ത്താണ് അത് പറഞ്ഞതെങ്കിലും ആ മനസ് പിടഞ്ഞതു ഞാനറിഞ്ഞു ..
ഇതിനേക്കാള്‍ സങ്കടകരമാണ് മറ്റു ചിലരെ പരിച്ചയപെട്ടപോള്‍ അറിയാന്‍ കഴിഞ്ഞത് ,ഒട്ടുമിക്ക എല്ലാവരും കുറഞ്ഞ ദിവസവും കുറഞ്ഞ ചിലവും വാഗ്ദാനം ചൈയ്യപെട്ടു കുടുങ്ങിയവര്‍ ..
ആര്‍ത്തിപൂണ്ട ഉടമസ്ഥന്റെ ആക്ഞ്ഞയനുസരിച്ച്
ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ എന്ന് പൊതുജനം
കരുതുന്ന ഭിഷഗ്വരന്മാര്‍ സെതെസ്കോപ്പ് 'അസ്ഥാനത്ത് '
മാറ്റിയും തിരിച്ചും വെച്ച് ആരാച്ചാരുടെ വേഷം കെട്ടുകയാണ്.
കുഞ്ഞിന്റെ ,ഉമ്മയുടെ ,ഉപ്പയുടെ ,സഹോദരിയുടെ ,സഹോദരന്റെ ജീവന് ഒരാളും വിലപെശില്ലന്ന ഉത്തമ ബോദ്യം ,ശരീരത്തിലെ ഞെരമ്പുകളില്‍ കുത്തികയറൂന്ന സൂചിയുടെ എണ്ണം കൂടികൊണ്ടെയിരിക്കുന്നു.
പൊതുജനത്തിനു ആശ്രയമാകേണ്ട സര്‍ക്കാര്‍ 'പൊതുജനാരോഗ്യകേന്ദ്രങ്ങള്‍ 'ഇന്നും ഇരുപത്തഞ്ചു വര്‍ഷം പുറകിലാണ് ഓടികൊണ്ടിരിക്കുന്നത്,ഒരുവേള 'വികസന വിരോധികളയാ'രാഷ്ട്രീയ മേലാളന്മാര്‍ഈ ആരാച്ചാരുടെ കയില്‍ നിന്ന് കമ്മീഷന്‍ പറ്റി പൊതുജനാരോഗ്യകേന്ദ്രങ്ങളുടെ വികസനം തകിടം മറിച്ചു് ,കേരളീയന്‍റെ
പള്ള കീറാന്‍ ഈ ആരാച്ചാന്മ്മാര്‍ക്ക്ഒത്താശ ചെയ്തു കൊടുക്കുകയാണ്.
സ്നേഹത്തിന്റെ ,കാരുന്ന്യതിന്റെ അപോസ്താലന്മ്മാരും ,തലൈവി മാരും നടത്തുന്ന 'ആതുരാലയങ്ങള്‍' പോലും കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ടാണ് 'കത്തിക്ക് 'മൂര്‍ച്ചകൂട്ടുന്നത് എന്നറിയുമ്പോള്‍ മൂക്കത്ത് വിരല്‍ വെക്കും നമ്മള്‍ !.
ഇനി എന്തുണ്ട് പരിഹാരം എന്ന് ഉറക്കെ ചിന്തിക്കുവാന്‍ നേരമായിരിക്കുന്നു സുഹൃത്തുക്കളെ.ഇല്ലെങ്കില്‍ നമ്മുടെ പണം മാത്രമല്ല ഇവര്‍ കാര്‍ന്നു തിന്നുക ,മറിച്ചു ഒരു മുറിവ് പറ്റിയാല്‍ 'കമ്മ്യൂണിസ്റ്റ് പച്ച 'ചതച്ചു പീഴിഞ്ഞു മുരിവുനക്കിയിരുന്ന ഈ സമൂഹം, ഇവര്‍ പണത്തിനു വേണ്ടി നമ്മുടെ സിരകളിലേക്ക് ഒഴുക്കിവിടുന്ന മരുന്നുകള്‍ നാളെ ഒരു മുറിവ് പറ്റിയാല്‍ ഇവര്‍ കെണിയായി ഒരുക്കി വെച്ചിട്ടുള്ള 'ഐ സി യു 'ല്‍ അഭയം കണ്ടെത്തുന്ന സമൂഹമായി മാറും.
ആത്മീയ ചൂഷണം പോലെ ആപകല്‍ക്കരമാണ്
ആതുരാലയങ്ങളിലെ ചൂഷണം എന്ന് നാം മറക്കാതിരിക്കുക .
സ്നേഹപൂര്‍വ്വം നിങ്ങളുടെ
'തൊട്ടാവാടി'
രോഗത്തേക്കാള്‍ ഡോക്ടറെ പേടിക്കുന്ന രോഗിക്കള്‍....////..............................................!!!!!! !! ..... All the best for your new blog.
ReplyDeleteമൾട്ടി സ്പെഷ്യാലിറ്റി ബ്ലേഡ് കമ്പനി എന്നു വിളിക്കാമോ?
ReplyDeleteതൊട്ടാവാടിക്ക് പനീ വരാതിരിക്കട്ടെ...
ReplyDelete